Skip to main content

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന് അന്ത്യാഭിവാദ്യങ്ങൾ

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന്റെ വിയോഗം ദേശാഭിമാനിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കുമപ്പുറത്താണ്. എത്രയോ സന്ദർഭങ്ങളിൽ സഖാവിനോടൊപ്പം അടുത്തിടപഴകിയിട്ടുണ്ട്. വാർത്തയുടെ സമഗ്രതയും വ്യക്തതയുമാണ് പ്രദീപിന്റെ മാധ്യമപ്രവർത്തന ശെെലിയുടെ സവിശേഷതയായി എന്നും തോന്നിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ സഖാവിന്റെ റിപ്പോര്‍ട്ടിങ് ഏറെ ശ്രദ്ധേയമായിരുന്നു. കെെകാര്യം ചെയ്യുന്നത് ഏത് വിഷയമായാലും ജനങ്ങളുടെയും സത്യത്തിന്റെയും പക്ഷത്ത് നിന്ന പത്രപ്രവര്‍ത്തകനായിരുന്നു പ്രദീപ്. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ച സഖാവിന്റെ ദേശാഭിമാനിയോടൊത്തുള്ള യാത്ര തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പ് ശ്രീകണ്ഠപുരം ഏരിയ ലേഖകനായിട്ടായിരുന്നു. അത്യധികം വേദനാജനകമായ ഈ നിമിഷത്തിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും