Skip to main content

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചന

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചനയാണ്. ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയെന്ന ഗൂഢതന്ത്രമാണ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതൃത്വത്തിലുള്ള മണിപ്പുർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വില കൊടുത്ത്‌ വാങ്ങിയ ദുരന്തമാണ്‌. പ്രധാനമന്ത്രി മിണ്ടുന്നില്ല. ഏക സിവിൽ കോഡ്‌ നടപ്പാക്കലല്ല, ബിജെപി ലക്ഷ്യം. പകരം ഇതിന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പിനാണ്‌.

ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്‌, കൂട്ടബലാൽസംഘം നടത്തുന്നത്‌ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ്‌ മണിപ്പുരിൽ കണ്ടത്‌. മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച്‌ ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർഎസ്‌എസ് ലക്ഷ്യമാണ്‌. ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി. മണിപ്പുരിലും ഇതാണ്‌ ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കേരളത്തിന്റെ മതനിരക്ഷേപ മനസ്‌ തകർക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.

കേന്ദ്ര ബിജെപി സർക്കാർ കേരളത്തിന്‌ അർഹമായ കേന്ദ്രവിഹിതം തടയുകയാണ്‌. വായ്‌പയെടുത്ത്‌ വികസനപ്രവർത്തനങ്ങൾ നടത്തുന്നതും തടയുന്നു. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിന്റെ മുന്നോട്ടുപോക്ക്‌ തടയുകയാണ്‌. വിജ്‌ഞാന സമ്പത്ത്‌ വ്യവസ്ഥ കെട്ടിപ്പെടുത്ത്‌ കേരളം ബദൽ തീർക്കുകയാണ്‌. എല്ലാവർക്കും ഭൂമി, വീട്‌, തൊഴിൽ ഇതാണ്‌ ലക്ഷ്യം. ലോകത്ത്‌ മുതലാളിത്ത വ്യവസ്ഥയിൽ പട്ടിണിയില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംരഭങ്ങളും സ്‌റ്റാർട്ട്‌ അപ്പുകളും വഴി തൊഴിലവസരങ്ങൾ ഒരുങ്ങി. വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള പദ്ധതികളുമായി പിണറായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സിപിഐ എം ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റണം. കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി സേവനങ്ങൾ നൽകാൻ കേഡർമാരെ നിയോഗിക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.