Skip to main content

ഹിന്ദുത്വരാഷ്‌ട്ര നിർമാണത്തിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ്‌ ഏക സിവിൽ കോഡ്

രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച്‌ ഹിന്ദുത്വരാഷ്‌ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ്‌ ഏക സിവിൽ കോഡ്. ബാബറി മസ്‌ജിദ്‌ തകർത്തതും കശ്‌മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്‌. രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കണമെങ്കിൽ 2024ൽ ബിജെപി പരാജയപ്പെടണം.

ഫാസിസത്തിനെതിരെ ഫലപ്രദമായ യോജിപ്പാണ്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ ജനങ്ങൾക്കിടയിൽ സംഘർഷങ്ങളുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ്‌ ഇവിടെ കാലാകാലങ്ങളായി ആർഎസ്‌എസ്‌ നടപ്പാക്കിവരുന്നത്‌. മണിപ്പുരിൽ സംഘർഷം തുടങ്ങി രണ്ട്‌ മാസമായിട്ടും പ്രധാനമന്ത്രിക്ക്‌ മിണ്ടാട്ടമില്ല. ഇതേപോലെ അദ്ദേഹം മൗനം പാലിച്ചത്‌ ഗുജറാത്ത്‌ വംശഹത്യക്കാലത്താണ്‌. റബറിന്‌ 300 രൂപ ലഭിച്ചാൽ ബിജെപിക്ക്‌ എംപിയെ തരാമെന്ന്‌ പറഞ്ഞവർക്ക്‌ ഇപ്പോഴത്‌ മാറ്റിപ്പറയേണ്ടിവന്നു. ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. മുസ്ലിം ലീഗ്‌ അവരുടെ നിലവിലെ രാഷ്‌ട്രീയസഖ്യം വിട്ട്‌ ഇങ്ങോട്ട്‌ വരാൻ ഒരഭ്യർഥനയും സിപിഐ എം നടത്തിയിട്ടില്ല. ആർഎസ്‌എസ്‌ ഫാസിസത്തിനെതിരെ അതിവിപുലമായ ജനകീയ പ്രസ്ഥാനമാണ്‌ ഞങ്ങളാഗ്രഹിക്കുന്നത്‌. അതിന്‌ അനുകൂലമാണ്‌ തങ്ങളുടെ നിലപാടെന്നാണ്‌ ലീഗ്‌ ഇപ്പോൾ പറഞ്ഞിരിക്കുന്നത്‌. ഏക സിവിൽ കോഡിനെതിരായി എല്ലാ ജില്ലകളിലും സെമിനാറുകളുമായി മുന്നോട്ട്‌ പോകും.

മറുനാടൻ മലയാളി നടത്തുന്നത്‌ ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന്‌ കോടതിവരെ പറഞ്ഞിട്ടും ഷാജൻ സ്‌കറിയക്ക്‌ എല്ലാ പിന്തുണയും നൽകുമെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറയുന്നത്‌. തെറ്റിനെ അംഗീകരിച്ച്‌ അതിനുവേണ്ടി വാദിക്കുന്ന സംസ്‌കാരമാണ്‌ കെപിസിസി പ്രസിഡന്റിന്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.