Skip to main content

പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌കൂള്‍ 1957 ല്‍ ഇഎംഎസ് സര്‍ക്കാരിന് ഒരു രൂപയ്ക്ക് നല്‍കി വിദ്യാഭ്യാസത്തിന്റെ മഹത്വം സമൂഹത്തിന് പകർന്നു നൽകിയ അദ്ദേഹം കേരള സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള നിരവധി പുരോഗമന പ്രവർത്തനങ്ങളുടെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു.

തന്റെ പതിനാലാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്ത് കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിൽ പുതിയ ചുവടുറപ്പിച്ച ചിത്രൻ നമ്പൂതിരിപ്പാട് കെ ദാമോദരനിൽ നിന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിൽ അദ്ദേഹം സംഘടനയുടെ ഭരവാഹിയായി. ജീവിതത്തിലുടനീളം വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രവർത്തിച്ച മഹത് വ്യക്തിത്വത്തെയാണ് ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും