Skip to main content

കേരളം കണക്ടാവും ഹൈ സ്പീഡിൽ

കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് കണക്ടിവിറ്റിയിലൂടെ കേരളത്തിന്റെ നാനാഭാഗങ്ങൾ ബന്ധിപ്പിക്കാൻ പോവുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും കെ ഫോൺ എത്തും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നൂറ് വീടുകളിലാണ് കെ ഫോൺ എത്തുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ കണക്ടിവിറ്റി ഉടൻ തന്നെ സാധ്യമാകും. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അറിവിന്റെ പുതിയ വാതിലുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ തുറക്കുകയാണ്. സാങ്കേതികവിദ്യയുടെ വിതരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിൽ കെ ഫോൺ സൗകര്യം സൗജന്യമായി ലഭ്യമാക്കും. എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന ഫോൺ കേരളത്തെ സാങ്കേതികമായി ഒന്നിപ്പിക്കും. ഇന്റർനെറ്റ് രംഗത്തെ ഈ ജനകീയ കുതിപ്പ് വിവരസാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തെ ഈ ചരിത്ര പദ്ധതി അടയാളപ്പെടുത്തുക തന്നെ ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.