Skip to main content

അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി

മലബാർ ശൈലിയിലെ നർമാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരൻ മാമുക്കോയ വിടവാങ്ങുകയാണ്. ഹാസ്യകലാകാരന്മാരിൽ പ്രമുഖനായ മാമുക്കോയ തനത് കോഴിക്കോടൻ ശൈലിയിലെ തമാശകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം. കലാ -സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ മാമുക്കോയ ഒടുവിലത്തെ ദിവസം വരെയും സജീവമായി പരിപാടികളിലുണ്ടായിരുന്നു. അതുല്യനായ അഭിനയ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്.ഇന്നസെന്റിന്റെ വിയോഗത്തിന് തൊട്ടടുത്ത് തന്നെ മാമുക്കോയയും മടങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത വേദനയാണ് സൃഷ്ടിക്കുന്നത്. അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.