Skip to main content

ഇന്നസെന്റ്‌ എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കും.

പ്രതിഭാശാലിയായ നടന്‍ ഇന്നസെന്റിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഒരേസമയം ഹാസ്യനടനായും, സ്വഭാവനടനായും തിളങ്ങിയ താരമാണ്‌ ഇന്നസെന്റ്. സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലും എഴുത്തിലും ഇന്നസെന്റ്‌ തന്റേതായ ഇടം കണ്ടെത്തി. മലയാള സിനിമയുടെ തന്നെ വഴിത്തിരിവായ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി ചരിത്രത്തിലും ഇടംനേടി.

കലയോടും ഒപ്പം നാടിനോടും അദ്ദേഹം എന്നും പ്രതിബദ്ധതപുലര്‍ത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച ഇന്നസെന്റ് എല്‍ഡിഎഫ്‌ പാര്‍ലമെന്റ്‌ അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചത്‌. സിനിമയില്‍ തിരക്കുള്ളപ്പോഴും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു.

ഇന്നസെന്റിന്റെ കുടുംബത്തിന്റേയും, ബന്ധുക്കളുടേയും, സഹപ്രവര്‍ത്തകരുടേയും, ലക്ഷക്കണക്കായ ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ചിരികൊണ്ടും, ചിന്തകൊണ്ടും അദ്ദേഹം തീര്‍ത്ത സിനിമാ രംഗങ്ങളിലൂടെ ഇന്നസെന്റ്‌ എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്