Skip to main content

ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

പുൽവാമയിൽ 40 ജവാന്മാരെ കുരുതികൊടുത്ത ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ സുരക്ഷാവീഴ്ചയെ തുടർന്നാണെന്ന ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

നടന്ന ​ഗൂഢാലോചന എന്ത്? ആരാണ് നേതൃത്വം കൊടുത്തത്? സുരക്ഷാഭീഷണി മുൻകൂട്ടി അറിഞ്ഞിട്ടും ആക്രമണം നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? യുവജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്ന് അവകാശപ്പെടുന്ന മോദി ഇതിനെല്ലാം ഉത്തരം പറയണം. റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവുമായാണ് മോദി കൊച്ചിയിൽ യുവം പരിപാടി സംഘടിപ്പിക്കുന്നത്.

പുൽവാമയിൽ സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ്‌ ബിജെപി നേതാവായ മലിക് പറഞ്ഞത്. പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ അനങ്ങരുതെന്നാണ് മലിക്കിനോട് പറഞ്ഞത്. പുൽവാമ ആക്രമണം നടക്കുമ്പോൾ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ ഇതുവരെയും ഒരക്ഷരം മിണ്ടിയിട്ടില്ല.

സത്യം പറഞ്ഞ മലിക്കിനെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണ്. ആരെങ്കിലും ചോദ്യംചോദിച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ മുഴുവൻ ഇറക്കി. ഇപ്പോഴും ആ പ്രവർത്തനം നടത്തുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് നിലപാട്. ചോദ്യം ചോദിക്കുന്നത് രാജ്യദ്രോഹമാകുന്ന സാഹചര്യമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.