Skip to main content

ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്എസുകാർ കത്തിച്ചേനെ, വർഗീയതയെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന് ചെറുത്തു തോൽപ്പിക്കണം

മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുകയും ചെയ്‌തതിനാലാണ്‌ ആർഎസ്‌എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്‌. ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്‌എസുകാർ കത്തിച്ചേനെ. ആർഎസ്‌എസ്‌ രൂപീകരിച്ചിട്ട്‌ നൂറാംവാർഷികമാകുമ്പോഴേക്ക്‌ കഴിയാവുന്നത്ര സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ്‌ കൊണ്ടുവരാനാണ്‌ ‌അവർ ശ്രമിക്കുന്നത്‌. ശതാബ്‌ദി വർഷത്തിൽ രാജ്യം ഹിന്ദു രാഷ്‌ട്രമാക്കുകയാണ്‌ ലക്ഷ്യം. പൗരത്വനിയമം നടപ്പാക്കാനും അവർ ശ്രമിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പ്‌ ഇന്ത്യ ഇതേരൂപത്തിൽ നിലനിൽക്കണോ എന്നു തീരുമാനിക്കുന്നതാണ്‌. ആ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും ഇല്ലാതാകും. ഹിന്ദുരാഷ്‌ട്രം നടപ്പാക്കിയാൽ നമ്മുടെ രാജ്യമല്ലേ വരികയെന്ന്‌ ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ കോർപറേറ്റുകളുടെ രാജ്യമാകും വരിക. ആർഎസ്‌എസിന്റെ ഹിന്ദുക്കളുടെ കൂട്ടത്തിൽ അവർണരും ദളിതരുമില്ല. ഫുട്‌ബോളിനെപ്പോലും വർഗീയവൽക്കരിക്കാനാണ്‌ ശ്രമം. വർഗീയവാദികൾ ഏറ്റുമുട്ടുമ്പോൾ ആരും തോൽക്കുന്നില്ല. രണ്ടുകൂട്ടരും ജയിക്കുകയും വളരുകയുമാണ്‌. ഇതിനെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന്‌ ചെറുത്തു തോൽപ്പിക്കണം.   

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.