Skip to main content

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 12.01 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ചതാണ്. പ്രകൃതി ദുരന്തങ്ങളും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്രസർക്കാറിന്റെ കേരളത്തോട് തുടരുന്ന നിസ്സഹകരണവും മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരള സർക്കാർ ഈ കാലയളവിൽ സ്വീകരിച്ച കോവിഡ് പാക്കേജുകളും മറ്റ് സാമ്പത്തിക തുടർനടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്ക് കരുത്തുപകർന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് വരുത്തിയും കടമെടുക്കാനുള്ള പരിധി കുറച്ചും കേരളത്തെ തളർത്താനുള്ള സംഘപരിവാർ അജണ്ടകളെ മറികടക്കാൻ കേരളത്തിന് ആത്മവിശ്വാസം നൽകുന്ന നേട്ടമാണിത്. നവലിബറൽ നയങ്ങൾക്കെതിരെയുള്ള ഇടതുപക്ഷ ബദലിന്റെ വിജയമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.