Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളെയും എതിർക്കും

ജൂൺ 3 മുതൽ 5 വരെ ഡൽഹിയിൽ ചേർന്ന പുതിയ സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം പുറപ്പെടുവിച്ച പ്രസ്താവന.

________________

ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളെയും എതിർക്കും. കേന്ദ്രസർക്കാർ പ്രധാനപ്പെട്ട മേഖലകളിൽ സ്വകാര്യവൽക്കരണ കൊണ്ടുവരികയാണ്‌. ആണവോർജ ഉൽപ്പാദനം സ്വകാര്യവൽക്കരിക്കാനും വിദേശ കമ്പനികൾക്ക് പ്രവേശനം അനുവദിക്കാനും കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ ആണവ റിയാക്ടർ നിർമാതാക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ആണവ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഇത് യഥാർഥത്തിൽ ഇന്ത്യൻ ജനതയുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണ്‌. ആദ്യമായി യുദ്ധവിമാനങ്ങളുടെ നിർമാണം സ്വകാര്യകമ്പനികൾക്ക് നൽകുന്ന സ്ഥിതിവിശേഷവും ഉണ്ടായി. പ്രതിരോധം, ഖനനം, ആണവോർജം തുടങ്ങിയ പ്രധാന മേഖലകളുടെ സ്വകാര്യവൽക്കരണം നമ്മുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്.

ഈ വർഷം അവസാനത്തോടെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ഒപ്പുവെക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്‌. യുഎസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി താരിഫ് കുറയ്ക്കാൻ സർക്കാർ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഇത്‌ രാജ്യത്തെ കർഷകരുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകുകയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ഔഷധ മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ അവസ്ഥയെ സർക്കാർ മനഃപൂർവം മറച്ചുവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രസർക്കാർ കൊട്ടിഘോഷിക്കുന്നു. അതേസമയം ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിശീർഷ വരുമാനത്തിലെ വലിയ വിടവ് പോലുള്ള വസ്തുതകൾ മറച്ചുവെക്കുന്നുമുണ്ട്‌. വർധിച്ചുവരുന്ന അസമത്വം, തൊഴിലാളികൾ ഉപജീവനത്തിനായി നടത്തുന്ന പേരാട്ടങ്ങളും പ്രതിസന്ധികളുമാണ്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ സ്വത്വം. ഇത് മറച്ചുവെക്കുന്ന രീതിയാണ്‌ കേന്ദ്രസർക്കാർ ഇപ്പോൾ നടത്തുന്നത്‌.

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ അനുവദിക്കാൻ പോവുകയാണ്‌ കേന്ദ്രം. ദേശീയ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണിത്‌. ബ്രിട്ടനുമായി കേന്ദ്രം ഇതിനകം ഒരു സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവച്ചിട്ടുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ പരിഗണിക്കാതെയാണ്‌ ഈ കരാറുകളെല്ലാം ഉണ്ടാക്കുന്നത്.

ദേശീയ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും

കാരണങ്ങളില്ലാതെ കേന്ദ്രസർക്കാർ സെൻസസ്‌ വൈകിപ്പിച്ച ദേശീയ ജനസംഖ്യാ സെൻസസ്‌ 2027ൽ നടത്താനും അതോടൊപ്പം ജാതി സെൻസസ്‌ നടത്താനും കേന്ദ്ര സർക്കാർ നിർബന്ധിതരായിരിക്കുകയാണ്‌.

എന്നാൽ സെൻസസ്‌ നടത്തിപ്പിലും നടപടിക്രമങ്ങളിലും വിവിധ ആശങ്കകൾ നിലനിൽക്കുന്നുണ്ട്‌. അതിനാൽ കേന്ദ്ര സർക്കാർ ഉടൻ തന്നെ സർവകക്ഷി യോഗം വിളിച്ച് ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യണം.

ഗവർണർമാരുടെ അധികാരം; കോടതി വിധിയെ അവഗണിക്കുന്നത്‌ ബിജെപിയുടെ സ്വേച്ഛാധിപത്യ സ്വഭാവം

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കാനും നിയമസഭകളുടെ ഇഷ്ടത്തെ മാനിക്കാനും കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. പകരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറൻസ് അയച്ചിരിക്കുകയാണ്‌. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയും ഫെഡറൽ തത്വങ്ങളോടുള്ള അവഹേളനത്തെയുമാണ്‌ കാണിക്കുന്നത്‌.

ജൂലൈ 9 ലെ പൊതു പണിമുടക്കിന് പിന്തുണ

ജൂലൈ 9 ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂർണ പിന്തുണ നൽകുന്നു. അതേ ദിവസം തന്നെ കർഷകരും കർഷകത്തൊഴിലാളികളും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിന് സജീവമായി പ്രചാരണം നടത്താൻ അഭ്യർഥിക്കുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം

കനത്ത മഴയും അതെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ നാശനഷ്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. 36-ലധികം പേർക്കാണ്‌ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്‌. അഞ്ചുലക്ഷത്തിലധികം ആളുകൾക്ക്‌ വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. കേന്ദ്ര സർക്കാർ ഉടൻ ഇടപെട്ട് ഇവർക്ക്‌ പുനരധിവാസവും ഉറപ്പാക്കണമെന്നും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജിതമാക്കണം.

ബിഹാർ തെരഞ്ഞെടുപ്പ്

2025 ഒക്ടോബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ ബിഹാറിലെ എല്ലാ ഇടതുപക്ഷ, മതേതര പ്രതിപക്ഷ പാർടികളുമായും ചർച്ചകൾ ആരംഭിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം വായിക്കാൻ: https://cpim.org/central-committee-communique-29/

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.