Skip to main content

കാലവർഷക്കെടുതി; രക്ഷാപ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങണം

കാലവർഷം കനത്തതോടെ സംസ്ഥാനത്ത്‌ പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ‌ സിപിഐ എം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.
പതിവിന്‌ വിരുദ്ധമായി കാലവർഷം നേരത്തെ എത്തുകയും മഴ കനക്കുകയും ചെയ്തിരിക്കുകയാണ്‌. വരും ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. വടക്കൻ കേരളത്തിലാണ്‌ ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്‌. മറ്റു ഭാഗങ്ങളിലേക്കും അത്‌ വ്യാപിക്കുകയാണ്‌. സംസ്ഥാന സർക്കാർ മഴ മുന്നിൽ കണ്ട്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന്‌ എൻഡിആർഎഫ്‌ സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്‌. പൊലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും രംഗത്തുണ്ട്‌. അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ പെട്ടെന്ന്‌ ബാധിച്ച്‌ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ്‌ കാണുന്നത്‌. വൃക്ഷങ്ങൾ വീണും ഉരുൾപൊട്ടിയും പുഴകളിൽ വെള്ളം കയറിയും ജനങ്ങൾക്ക്‌ പ്രയാസങ്ങളുണ്ടാകുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്‌. മലയോരങ്ങളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്‌. ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വീടിന്‌ കേടുപാട്‌ സംഭവിച്ചവർക്കും താഴ്‌ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമായിവരും. പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ ഡാമുകൾ പലതും തുറന്നു. ഇക്കാര്യങ്ങളെല്ലാം അതത്‌ പ്രദേശത്തെ ജനപ്രതിനിധികളും പാർടി പ്രവർത്തകരും ശ്രദ്ധിച്ച്‌ ഇടപെടണം. എല്ലാവിധസഹായങ്ങളും വേഗത്തിൽ എത്തിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.