Skip to main content

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്ത് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട് മാർഗനിർദേശങ്ങൾ പിൻവലിക്കണം യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ ദേശാഭിമാന ശക്തികളും രംഗത്തുവരണം

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും രാജ്യത്ത്‌ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട്‌ മാർഗനിർദേശങ്ങളെ ശക്തമായി എതിർക്കുന്നു. അപേക്ഷിച്ച്‌ 90 ദിവസത്തിനകം അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങൾക്ക്‌ ഫീസ്‌ നിർണയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം ലഭിക്കുന്ന വിധത്തിലാണ്‌ കരട്‌ നിർദേശങ്ങൾ. കനത്ത ഫീസുള്ള വരേണ്യവർഗ സ്ഥാപനങ്ങൾ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഘടന കൂടുതൽ ദുഷിക്കാനും ഇത്‌ വഴിയൊരുക്കും.

രാജ്യത്തെയും വിദേശത്തെയും വിദ്യാർഥികളുടെ പ്രവേശനത്തിന്‌ സ്വന്തം മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഈ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാനാണ്‌ നിർദേശം. ഫീസിന്‌ പരിധിയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. രാജ്യാന്തര അതിർത്തി കടന്നുള്ള ഫണ്ടുകൾ, വിദേശ കറൻസി അക്കൗണ്ടുകൾ, പണമിടപാട്‌ രീതികൾ, പണം അയക്കൽ, വരവ്‌ എന്നിവയ്‌ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശം ഇടയാക്കും.

സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ അധികൃതരുടെയും ഇത്തരം നയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലെ പരമാധികാരം അട്ടിമറിക്കും. നേരത്തെ ഇന്ത്യൻ കോർപറേറ്റുകൾക്ക്‌ ഇത്തരം വാണിജ്യസ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകുകയും അവയ്‌ക്ക്‌ ദേശീയ മികവിന്റെ കേന്ദ്രങ്ങൾ പദവി ചാർത്തിക്കൊടുക്കുകയും ചെയ്‌തു; ഇതിന്റെ തുടർ സംഭവങ്ങൾ പൊതുമണ്ഡലത്തിൽ വന്നിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും കോവിഡിനെ തുടർന്നുള്ള അതിരുവിട്ട ഓൺലൈൻ അധ്യയനവും ചേർന്ന്‌ തലതിരിഞ്ഞ നിലയിലാണ്‌ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം. കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിദ്യാർഥികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നുവെന്ന്‌ എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം അനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌ ഉന്നതവിദ്യാഭ്യാസം നേടുകയെന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ രാജ്യം നേരിടുന്ന വെല്ലുവിളികൾ തരണംചെയ്യാൻ നിർദ്ദിഷ്ട നീക്കം പര്യാപ്‌തമല്ല.

കരട്‌ നിർദേശങ്ങൾ പിൻവലിക്കണം. വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ സംഘടനകളുമായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കയുള്ളവരുമായും ചർച്ച നടത്താൻ സർക്കാരും യുജിസിയും തയ്യാറാകണം. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ യുജിസി ഏകപക്ഷീയമായി നീങ്ങരുത്‌. യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളും രംഗത്തുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.