Skip to main content

തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________
തലസ്ഥാന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ്സിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടര്‍ച്ചയായ അക്രമ സംഭവങ്ങളാണ്‌ തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്‌എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പാര്‍ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ കഴിഞ്ഞ ദിവസമാണ്‌ അക്രമമുണ്ടായത്‌. തുടര്‍ന്ന്‌ പാര്‍ടി ജില്ലാ സെക്രട്ടറിയുടെ വീടിന്‌ നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്‌. ഏകപക്ഷീയമായ അക്രമങ്ങളാണ്‌ ആര്‍എസ്‌എസ്‌ നടത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരായി എൽഡിഎഫ്‌ നടത്തിയ ജാഥക്ക്‌ നേരെയും അക്രമമുണ്ടായി. വനിതാ കൗണ്‍സിലര്‍ക്ക്‌ നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. വട്ടിയൂര്‍ക്കാവ്‌, നെട്ടയം ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്ക്‌ നേരെയും അക്രമം ഉണ്ടായി. മണികണ്‌ഠേശ്വരത്ത്‌ അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ നേരെയും ആര്‍എസ്‌എസ്‌ അക്രമം നടത്തുകയുണ്ടായി.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ്‌ ബിജെപിക്ക് ഉണ്ടായത്‌. ഈ സാഹചര്യത്തില്‍ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യംവെക്കുന്നതെന്ന്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.