Skip to main content

സ്നേഹസമ്പന്നമായ ഇടപെടലുകളാലും പോരാട്ടവീര്യത്താലും ജനഹൃദയങ്ങളിൽ ഇടം നേടിയ പയ്യന്നൂരിലെ പ്രിയ സഖാവാണ് കെ ആർ എന്നറിയപ്പെട്ട കെ രാഘവേട്ടൻ, സഖാവിൻ്റെ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു

സ്നേഹസമ്പന്നമായ ഇടപെടലുകളാലും പോരാട്ടവീര്യത്താലും ജനഹൃദയങ്ങളിൽ ഇടം നേടിയ പയ്യന്നൂരിലെ പ്രിയ സഖാവാണ് കെ ആർ എന്നറിയപ്പെട്ട കെ രാഘവേട്ടൻ. സൈക്കിൾ യാത്രയെ ഹൃദയതാളമാക്കിയ പയ്യന്നൂരിൻ്റെ ജനകീയ മാതൃക കൂടിയാണ് 1968 ൽ പാർടി അംഗമായ സ. കെ ആർ ഗണേഷ് ബീഡി തൊഴിലാളിയായിരുന്ന അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായത്.

സിപിഐ എം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബീഡി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വമായി പ്രവർത്തിച്ച കെആർസിഐടിയു പയ്യന്നൂർ ഏരിയ പ്രസിഡന്റും ആയിരുന്നു.
എ വി, പി കണ്ണൻ നായർ, സുബ്രഹമണ്യ ഷേണായി, സി പി നാരായണൻ, ടി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് കെ ആറിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകിയതെന്ന് പറയാം. ഭക്ഷ്യ സമരം, മിച്ച ഭൂമി സമരം, പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തതിന് ജയിൽ വാസവുമനുഭവിച്ചു .

മികച്ച കർഷകനായിരുന്ന കെ ആർ പ്രായം വക വെക്കാതെ സൈക്കിളിൽ സഞ്ചരിച്ചാണ് പലപ്പോഴും പാർടി യോഗങ്ങളിലും പരിപാടികളിലും എത്തിയിരുന്നത്. മികച്ച സഹകാരിയെന്ന രീതിയിലും ഭരണപരമായ ഇടപെടലിലും കഴിവ് തെളിയിച്ച കെ ആറിൻ്റെ വേർപാട് പയ്യന്നൂരിനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്.

സഖാവിൻ്റെ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.