Skip to main content

വിമർശനവും സ്വയംവിമർശനവും സിപിഐ എമ്മിന്‌ ജീവശ്വാസംപോലെ പ്രധാനം

വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന്‌ പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക്‌ ജനറൽ സെക്രട്ടറി മുതൽ താഴോട്ട്‌ സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന്‌ വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല. ഏതു നേതാവിനെയും മുഖത്തുനോക്കി വിമർശിക്കാനുള്ള പ്രവർത്തകരുടെ ശേഷിയാണ്‌ പാർടിയുടെ കരുത്ത്‌. അങ്ങനെയില്ലെങ്കിൽ പാർടിക്ക്‌ വളർച്ചയില്ല.

കമ്യൂണിസ്റ്റുകാർ മാധ്യമങ്ങളുടെ സഹായത്താൽ വളർന്നുവന്നവരല്ല. പാർടിക്കെതിരെ കള്ളവാർത്ത ഉൽപ്പാദിപ്പിക്കുന്നത്‌ എത്രയോ കാലമായി തുടരുന്നു. പാർടി സമ്മേളനങ്ങൾ സംബന്ധിച്ച്‌ എന്തുകള്ളവും വിളിച്ചുപറയുന്ന അവസ്ഥയാണ്‌. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം സംസ്ഥാന സെക്രട്ടറി സംസാരിച്ചെന്നും കരുനാഗപ്പള്ളിയിലെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ഞാൻ പ്രസംഗിക്കാതെ തന്നെ എന്റെ പ്രസംഗം എന്ന നിലയിൽ വാർത്തകൊടുത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്ത്‌ കൂടുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയങ്ങൾ മാധ്യമങ്ങൾ നിർമിക്കുന്ന നാടാണ് കേരളം. വലതുപക്ഷ ആശയങ്ങൾ നിർമിക്കുന്നതിന്‌ ഇവിടെ മാധ്യമശൃംഖലയുണ്ട്‌.

1957ലെ ഇഎംഎസ്‌ സർക്കാരിനെതിരായ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരായ മഴവിൽസഖ്യവും. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഒരുഭാഗത്തും ഹിന്ദുത്വവർഗീയ ശക്തികൾ മറുഭാഗത്തും ഈ സർക്കാരിനെതിരെ രംഗത്തുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പിന്തുണയിലുള്ളതാണ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കണ്ടതും ഈ കൂട്ടുകെട്ടാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.