Skip to main content

ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്‌ ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്‌ സഖാവ്‌ നേതൃനിരയിലേക്ക്‌ ഉയർന്നത്‌. 1964 ഏപ്രിലിൽ അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു. സിപിഐ എം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്.

1922 ജൂലൈ 15നാണ്‌ ശങ്കരയ്യ ജനിച്ചത്‌. ചെറുപ്പംമുതൽതന്നെ സാധാരണ ജനതയുടെ പ്രശ്‌നങ്ങളിൽ സഖാവിന്റെ ശ്രദ്ധ പതിഞ്ഞു. മധുരയിലെ പ്രശസ്‌തമായ അമേരിക്കൻ കോളേജിൽ ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോൾത്തന്നെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും ആകൃഷ്‌ടനായി. മധുരയിൽ വിദ്യാർഥിയായിരിക്കുന്ന കാലത്ത്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. മദ്രാസ് സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുകയും ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്‌തു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടിയിലൂടെ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 1940ൽ തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി യൂണിറ്റ്‌ രൂപീകരിച്ചപ്പോൾ ശങ്കരയ്യ പാർടി അംഗമായി. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.