Skip to main content

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്, പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സണായി വിജയിച്ച ഫരിഷ്തയും വൈസ് ചെയർപേഴ്സണായ പാർവതിയും ഇന്ന് എകെജി സെന്ററിലെത്തി കാണുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് ഫരിഷ്ത. ഇരുവർക്കും ആശംസകൾ നേർന്നു.

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള സർവ്വകലാശാലകളിലും പോളിടെക്‌നിക്, സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാൻ എസ്എഫ്ഐക്കായി. എസ്എഫ്ഐക്ക് എതിരായ സംഘടിത ആക്രമണങ്ങളെയും മാധ്യമങ്ങളുടെ വ്യാജ ദുഷ്പ്രചരണങ്ങളെയും വിവാദ കോലാഹലങ്ങളെയും കേരളത്തിലെ വിദ്യാർത്ഥി സമൂഹം പൂർണ്ണമായും തള്ളിക്കളഞ്ഞതിന്റെ നേർസാക്ഷ്യമാണ് ഈ ഉജ്ജ്വല വിജയം.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.