Skip to main content

മോദി തൃശൂരിൽ താമസിച്ചാലും സുരേഷ്‌ ഗോപി ജയിക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ താമസിച്ചാലും ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപി ജയിക്കാൻ പോകുന്നില്ല. സുരേഷ്‌ ഗോപി മൽസരിക്കാൻ എത്തിയപ്പോഴേ തോറ്റു. സ്വർണമെന്ന്‌ പറഞ്ഞ്‌ ചെമ്പ്‌ കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ്‌ സുരേഷ്‌ ഗോപി. കരുവന്നൂരിന്റെ പേര്‌ പറഞ്ഞാണ്‌ മോദി തൃശൂരിൽ എത്തുന്നത്‌. അതുകൊണ്ടൊന്നും കേരളത്തിലെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ല. തൃശൂരിൽ കരുവന്നൂർ പ്രശ്‌നം ഉയർത്തിയിട്ട്‌ ഒരുകാര്യവുമില്ല. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായി. അതിന്റെ പേരിലാണ്‌ ഇന്ത്യയാകെ പ്രചാരണം നടത്തുന്നത്‌. ഇഡിക്ക്‌ ഒപ്പം ഇപ്പോൾ ഇൻകം ടാകസും വന്നു. അവരുടെ കയ്യിൽ മോദിയുടെ വാളാണ്‌.

സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിക്ക്‌ പതിറ്റാണ്ടുകളായി അക്കൗണ്ട്‌ ഉണ്ട്‌. പണത്തെകുറിച്ച്‌ കൃത്യമായ കണക്കുമുണ്ട്‌. ഓരോവർഷവും ഓഡിറ്റ്‌ ചെയ്‌ത്‌ നൽകുന്നു. അതിന്റെ പേരിലുള്ള കളിയൊന്നും നടക്കില്ല. പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം നടത്തുന്നതിന്റെ ഭാഗാമയാണിതും. എന്നാൽ കോൺഗ്രസ്‌ ഇതേകുറിച്ച്‌ മിണ്ടുന്നില്ല. കോൺഗ്രസ്‌ 3500 കോടി പിഴ അടയ്‌ക്കണമെന്നാണ്‌ ഇൻകം ടാക്‌സ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഏറ്റവും വലിയ സാമ്പത്തിക കുറ്റം ചെയ്‌ത ബിജെപിക്ക്‌ പിഴയില്ല. ഇലക്ടറൽ ബോണ്ട്‌ എല്ലാ കള്ളന്മാരും കൊടുത്തു. കോൺഗ്രസ്‌ ഉന്നതനേതാവിന്റെ കുടുംബത്തിന്‌ റിയൽ എസ്‌റ്റേറ്റ്‌ കേസുണ്ടായിരുന്നു. കുറച്ചുവർഷമായി കേസിനെകുറിച്ച്‌ കേൾക്കുന്നില്ല. ഇലക്ടറൽ ബോണ്ട്‌ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ സുപ്രിം കോടതി പറഞ്ഞപ്പോൾ അയാളുടെ കുടുംബം 170 കോടി ബിജെപിക്ക്‌ നൽകിയതായി തെളിഞ്ഞു. കൊടുത്തവനും വാങ്ങിയവനും ഉളുപ്പില്ല. ആരും അതേകുറിച്ച്‌ പ്രതികരിച്ചില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ സി വേണുഗോപാലും മിണ്ടുന്നില്ല. കൊജ്‌രിവാളിനെതിരെ കേസ്‌ കൊടുത്ത്‌ അറസ്‌റ്റ്‌ ചെയ്യാത്തതെന്ത്‌ എന്ന്‌ ചോദിച്ചവരാണ്‌ കോൺഗ്രസ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.