Skip to main content

ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കുക. പരിസ്ഥിതി ദിനത്തില്‍ പാര്‍ടി ഓഫീസുകളിലും, വീടുകളിലും വൃക്ഷത്തൈകള്‍ നടാനും, പൊതുഇടങ്ങള്‍ ശുചീകരിക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പരിസ്ഥിതി അവബോധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം. നഗരങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാര്‍ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം.

ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ മലിനീകരണം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 'ബീറ്റ്‌ പ്ലാസ്റ്റിക്‌ പൊലൂഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്‌. പ്ലാസ്റ്റിക്‌ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്താനും, പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്‌ക്കാനും, പുനരുപയോഗം സാധ്യതമാക്കാനും ആവശ്യമായ വിധത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പാര്‍ടി ഘടകങ്ങള്‍ ഏറ്റെടുത്ത്‌ നടത്തണം.

പരിസര ശുചീകരണത്തിനും പ്ലാസ്റ്റിക്ക്‌ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഇടപെടല്‍ നടത്തുന്നതിനായി പ്രത്യേക മിഷന്‍ തന്ന രൂപിച്ച സര്‍ക്കാര്‍ ആണ്‌ കേരളത്തിലുള്ളത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക എന്നതും പ്രധാനമാണ്‌. ലോകത്ത്‌ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ഇത്തരം എല്ലാ ഇടപെടലുകളെയും പിന്തുണച്ച്‌ മുന്നോട്ടുപോകുവാനും കഴിയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.