Skip to main content

കാലവർഷക്കെടുതി; രക്ഷാപ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങണം

കാലവർഷം കനത്തതോടെ സംസ്ഥാനത്ത്‌ പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ‌ സിപിഐ എം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.
പതിവിന്‌ വിരുദ്ധമായി കാലവർഷം നേരത്തെ എത്തുകയും മഴ കനക്കുകയും ചെയ്തിരിക്കുകയാണ്‌. വരും ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. വടക്കൻ കേരളത്തിലാണ്‌ ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്‌. മറ്റു ഭാഗങ്ങളിലേക്കും അത്‌ വ്യാപിക്കുകയാണ്‌. സംസ്ഥാന സർക്കാർ മഴ മുന്നിൽ കണ്ട്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന്‌ എൻഡിആർഎഫ്‌ സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്‌. പൊലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും രംഗത്തുണ്ട്‌. അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ പെട്ടെന്ന്‌ ബാധിച്ച്‌ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ്‌ കാണുന്നത്‌. വൃക്ഷങ്ങൾ വീണും ഉരുൾപൊട്ടിയും പുഴകളിൽ വെള്ളം കയറിയും ജനങ്ങൾക്ക്‌ പ്രയാസങ്ങളുണ്ടാകുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്‌. മലയോരങ്ങളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്‌. ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വീടിന്‌ കേടുപാട്‌ സംഭവിച്ചവർക്കും താഴ്‌ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമായിവരും. പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ ഡാമുകൾ പലതും തുറന്നു. ഇക്കാര്യങ്ങളെല്ലാം അതത്‌ പ്രദേശത്തെ ജനപ്രതിനിധികളും പാർടി പ്രവർത്തകരും ശ്രദ്ധിച്ച്‌ ഇടപെടണം. എല്ലാവിധസഹായങ്ങളും വേഗത്തിൽ എത്തിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.