Skip to main content

തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മാർച്ച് 2ന് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ത്രിപുരയിൽ ജനാധിപത്യത്തിന്റെ പകൽക്കൊലയെ അടയാളപ്പെടുത്തുന്ന അക്രമമാണ് ബിജെപി അഴിച്ചുവിട്ടത്. തങ്ങളുടെ വോട്ട് വിഹിതത്തിന്റെ 10 ശതമാനത്തിലധികവും സഖ്യത്തിന് 11 സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും അംഗീകരിക്കാൻ ബിജെപി തയ്യാറല്ല.

സംസ്ഥാനത്തുടനീളം സിപിഐ എം അനുഭാവികൾ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും സ്വത്തുക്കളും ബിജെപി പ്രവർത്തകർ നശിപ്പിക്കുകയാണ്. ശാരീരിക ആക്രമണങ്ങൾ, പണം തട്ടിയെടുക്കൽ, സാധാരണക്കാരുടെ ഉപജീവനത്തിന് ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം സംഭവങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതിനിധി സംഘത്തെ കാണാൻ ഗവർണർക്ക് കഴിയാതിരുന്നതിനാൽ 668 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരകൾക്ക് ആവശ്യമായ സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകുന്നതിനും സംസ്ഥാന ഭരണകൂടവും നിയമപാലകരും അടിയന്തരമായി ഇടപെടണം

ത്രിപുരയിൽ ബിജെപി നടത്തുന്ന ഈ ജനാധിപത്യ കൊലപാതകത്തിനും ഭീകര രാഷ്ട്രീയത്തിനുമെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.