Skip to main content

അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു

അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി എൽഡിഎഫ് സർക്കാർ തുടർന്നുവരുന്നത്. ആ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണ് ഇന്ന് നാം കൈവരിച്ചിരിക്കുന്ന ഈ നേട്ടം. സംസ്ഥാനം മുഴുവൻ നീണ്ട സമഗ്രമായ പ്രക്രിയയിലൂടെ അതിദരിദ്രരെ കണ്ടെത്തി, അവരെ പ്രത്യാശയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു വിജയിപ്പിക്കാൻ നമുക്ക് സാധിച്ചു. അതിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അവരുടേത് കൂടിയാണ് ഈ ചരിത്ര നേട്ടം. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതിന്റെ കരുത്തിൽ നമുക്ക് മുന്നോട്ടുപോകാം. ഇനിയുമേറെ കാര്യങ്ങൾ നമുക്ക് ചെയ്തുതീർക്കേണ്ടതുണ്ട്. ലോകം ഉറ്റുനോക്കുന്ന ഒരു നവകേരളം സൃഷ്ടിക്കാം.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.