Skip to main content

സംസ്ഥാനം കൈവരിച്ച വികസന മുന്നേറ്റങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയും കള്ളക്കണക്കുകൾ നിരത്തി ഇകഴ്ത്തിക്കാട്ടാനാണ് യുഡിഫ് സർക്കാർ ശ്രമിക്കുന്നത്

യുഡിഎഫ് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു കപടരേഖ മാത്രമാണ്. കഴിഞ്ഞ ഭരണകാലത്ത് സംസ്ഥാനം കൈവരിച്ച വികസന മുന്നേറ്റങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയും കള്ളക്കണക്കുകൾ നിരത്തി ഇകഴ്ത്തിക്കാട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫിന്റെ മുൻകാല അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് ഈ ധവളപത്രം തന്നെ തെളിയിക്കുന്നു.
സംസ്ഥാനത്തിന്റെ കടം 6 ലക്ഷം കോടി രൂപയായെന്ന് മുൻപ് നിരന്തരം പ്രചരിപ്പിച്ചവർ ഇന്ന് സഭയിൽ സമർപ്പിച്ച രേഖയിൽ കടബാധ്യത 5.07 ലക്ഷം കോടി രൂപ മാത്രമാണെന്ന് സമ്മതിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പള കുടിശ്ശികയായി 1 ലക്ഷം കോടിയിലധികം രൂപ നൽകാനുണ്ടെന്ന വ്യാജ പ്രചാരണവും പൊളിഞ്ഞു വീണു. കുടിശ്ശികയിനത്തിൽ ആകെ 48,733 കോടി രൂപ മാത്രമാണ് ഉള്ളതെന്ന് ധവളപത്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും പലിശയ്ക്കും ശമ്പളത്തിനുമായി പോകുന്നു എന്ന വാദം ഉയർത്തി ജനക്ഷേമ പദ്ധതികളിൽ നിന്നും വികസനത്തിൽ നിന്നും പിന്നോട്ടുപോകാനുള്ള മുൻകൂർ ജാമ്യമെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. വികസന ചെലവുകൾ ജി.എസ്.ഡി.പിയുടെ 1.3 ശതമാനം മാത്രമാണെന്ന് വിലപിക്കുന്ന സർക്കാർ, വരും ദിവസങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനും ജനങ്ങൾക്ക് മേൽ വൻ നികുതിഭാരം അടിച്ചേൽപ്പിക്കാനുമുള്ള ഗൂഢാലോചനയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കിഫ്ബിയുടെ 21,000 കോടി രൂപയുടെ ബാധ്യതയെ ഭീതിജനകമായി ചിത്രീകരിക്കുന്നവർ, അത് വഴി നാടൊട്ടുക്കും ഉണ്ടായ സ്കൂളുകളും റോഡുകളും ആശുപത്രികളും കാണാൻ വിസമ്മതിക്കുന്നു.
ധനകാര്യ വകുപ്പിനെ മറികടന്ന് ബാഹ്യ ഏജൻസികളെയും സ്വകാര്യ വ്യക്തികളെയും വെച്ച് തയ്യാറാക്കിയ ഈ ധവളപത്രത്തിന് യാതൊരുവിധ ഔദ്യോഗിക വിശ്വാസ്യതയുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.