Skip to main content

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിച്ച ഈ ഗൂഢാലോചന ഫലം വന്നപ്പോൾ അക്കങ്ങളിൽ വ്യക്തമാണ്. യുഡിഎഫിനോ ബിജെപിക്കോ 100 വോട്ടിൽ താഴെ മാത്രം ലഭിച്ച വാർഡുകൾ പരിശോധിച്ചാൽ ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' ആർക്കും ബോധ്യപ്പെടും.
ഈ രാഷ്ട്രീയ കച്ചവടത്തിന്റെ കണക്കുകൾ ഇതാ:
നൂലുവള്ളി വാർഡ് :
ഇവിടെ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 44 വോട്ടുകളാണ്! ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ മൊത്തമായി മറിച്ച് നൽകി.
കോരേച്ചാൽ വാർഡ് :
ഇവിടെയും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസിന് ലഭിച്ചതാകട്ടെ കേവലം 58 വോട്ടുകൾ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകി എൽ.ഡി.എഫിനെ തോൽപ്പിച്ചു.
ചെമ്പുചിറ വാർഡ് :
ഇവിടെ കോൺഗ്രസിന് ലഭിച്ചത് 63 വോട്ടുകൾ. വോട്ട് കച്ചവടം നടന്നെങ്കിലും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയിൽ അത് ഫലിച്ചില്ല. 993 വോട്ട് നേടി എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മുരിക്കുങ്ങൽ വാർഡ് :
ഇവിടെ തിരിച്ച് സഹായം യുഡിഎഫിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വെറും 15 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് വെറും 66 വോട്ടുകൾ മാത്രമാണ്. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി എന്ന് വ്യക്തം.
അവിശുദ്ധ കൂട്ടുകെട്ടിനെ അതിജീവിച്ച വിജയം:
മൂലംകുടം വാർഡ് :
ഇവിടെ എൽ.ഡി.എഫ് വിജയിച്ചെങ്കിലും, ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചു. ബിജെപി 685 വോട്ട് നേടിയപ്പോൾ കോൺഗ്രസ് വെറും 71 വോട്ടിൽ ഒതുങ്ങി. എന്നാൽ 33 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഈ കൂട്ടുകെട്ടിനെ അതിജീവിച്ചു.
ഇത്രയൊക്കെ ഗൂഢാലോചനകളും വോട്ട് കച്ചവടങ്ങളും നടന്നിട്ടും 10 സീറ്റുകൾ നേടി മറ്റത്തൂരിൽ എൽ.ഡി.എഫ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വർഗ്ഗീയതയുമായി സന്ധി ചെയ്യുന്ന കോൺഗ്രസ് നയത്തിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.