Skip to main content

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ; സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയിൽ ഉന്നയിച്ച ചോദ്യത്തിൻ്റെ മറുപടിയിൽ സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം. വർക്കലയിൽ ഓടുന്ന ട്രെയിനിൽ ശ്രീകുട്ടി എന്ന യുവതിയെ ആക്രമിച്ച സംഭവത്തിൽ
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വെച്ച മറുപടിയിൽ, ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെ തലയിലേക്ക് പഴിചാരുകയാണ് ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ ലജ്ജാകരമായ ശ്രമമാണിത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ഏറ്റവും വലിയ തെളിവാണ്.

ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിക്കും കുടുംബത്തിനും അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും, ഇതിനെക്കുറിച്ച് ഒരു കൃത്യമായ ഉറപ്പോ വിശദാംശങ്ങളോ നൽകാൻ റെയിൽവേ മന്ത്രാലയം തയ്യാറായില്ല. അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന ഈ നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതരമായ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.