Skip to main content

ധീരസഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ

പ്രിയസഖാവ് സീതാറാം ഓർമയായിട്ട് ഒരുവർഷം.

മദ്രാസിൽ ജനിച്ച് അൻപത് വർഷം കൊണ്ട് ഇന്ത്യയാകെ പടർന്ന പോരാട്ടവീര്യമായിരുന്നു സഖാവ്. അടിയന്തരാവസ്ഥയുടെ കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന സീതാറാം, വിവിധ ചരിത്ര ഘട്ടങ്ങളിൽ ആശയ രാഷ്ട്രീയ വ്യക്തതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സിപിഐ എമ്മിന് കരുത്തുനൽകി. ഒന്‍പത് വര്‍ഷക്കാലം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നമ്മെ നയിച്ചു.

പ്രസ്ഥാനത്തിന്റെ ധൈഷണികവും പ്രായോഗികവുമായ പ്രവർത്തനങ്ങളിൽ അനിതരസാധാരണമായ മികവ് പ്രകടിപ്പിച്ച സീതാറാം, പാർലമെന്ററി വേദികളിൽ രാജ്യം എപ്പോഴും ശ്രദ്ധിക്കുന്ന ശബ്ദമായി മാറി.
സാർവ്വദേശീയ പുരോഗമന ഇടതുപക്ഷ ത്തിന്റെ നേതൃമുഖമായിരുന്നു. സോഷ്യലിസമാണ് ബദൽ എന്ന മുദ്രാവാക്യം യ്യെച്ചൂരി എപ്പോഴും ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു.

രാജ്യത്ത് നവഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുന്നതിനിടയിലാണ് സീതാറാം നമ്മെ വിട്ടുപിരിഞ്ഞത്. ആ പോരാട്ടം മുന്നോട്ടുകൊണ്ട് പോകാനും സമത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ സഖാവിന്റെ സ്മരണ നമുക്ക് കരുത്താകും.

ധീരസഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.