Skip to main content

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്. 28 ദിവസം പ്രായമെത്തിയതിനു ശേഷമുള്ള നവജാത ശിശുമരണ നിരക്ക് കേരളത്തിൽ 4 ആണെങ്കിൽ ദേശീയതലത്തിലെ ശരാശരി 18 ആണ്. കേരളത്തേക്കാൾ പതിന്മടങ്ങ് പ്രതിശീർഷ വരുമാനമുള്ള വികസിത രാജ്യങ്ങളെ ക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരമാണ് നമുക്കുള്ളത്. കേരള വികസന മാതൃക എന്നു പുകൾപെറ്റ നമ്മുടെ വികസന പ്രയാണത്തിന്റെ വിജയമാണ് ഈ കണക്കുകൾ കാണിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈ നേട്ടത്തിൽ അഭിമാനിക്കാം. കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ നിലപാടുകളുടെയും നവോത്ഥാന പാരമ്പര്യത്തിന്റെയും ശക്തമായ സ്വാധീനവും ഈ മികവിന് പിന്നിലുണ്ട്. ഈ നേട്ടവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ഗവൺമെന്റുകളുടെ ആരോഗ്യരംഗത്തെ സവിശേഷമായ ഇടപെടലുകളും പ്രവർത്തനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.