Skip to main content

കർഷക ദിനാശംസകൾ

ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്‍ക്കും കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്‍ഷക ദിനമായും ആചരിക്കുന്നു.
കാര്‍ഷിക മേഖല വലിയ അനിശ്ചിതത്വങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന ഉത്പാദന ചെലവുകളും വിപണി അനിശ്ചിതത്വവും കർഷകരെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഈ പ്രതിസന്ധികളെ മറികടക്കാനാവുംവിധം ഉത്പാദന മേഖലയിലും വിപണന മേഖലയിലും മൂല്യവര്‍ദ്ധന മേഖലയിലും ഒരുപോലെ ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പരമ്പരാഗത കൃഷിരീതികളുടെയും ആധുനിക കൃഷിരീതികളുടെയും ഉത്പാദനക്ഷമമായ സമന്വയം നടത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. കാർഷിക മേഖലയെ കൂടുതൽ ജനകീയമാക്കാനും സാധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാനാകൂ. കൂടുതൽ ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരം കെട്ടിപ്പടുക്കാം. എല്ലാവർക്കും കർഷക ദിനാശംസകൾ.
 

കൂടുതൽ ലേഖനങ്ങൾ

ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം

സ. പിണറായി വിജയൻ

ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്.

വിഭജനത്തിന് ആർഎസ്എസ് പിന്തുണ നൽകി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെക്കുറിച്ച് ഒന്നും പറയാനില്ലെങ്കിലും പ്രധാനമന്ത്രി പുകഴ്ത്തുകയാണ്. വിഭജനത്തിന് പിന്തുണ നൽകിയ ആർഎസ്എസിനെ, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ എവിടെയും ഇല്ലാതിരുന്ന ആർഎസ്എസിനെ. വർഗീയത മാത്രമാണ് ലക്ഷ്യം.

 

സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം

സ. എം എ ബേബി

സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം. ദേശീയ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തെ പുതുതലമുറയിലേക്ക് എത്തിക്കാനാവണം.

പ്രിയ സഖാവ് മോഹനന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മനുഷ്യത്വം മരവിച്ച മുസ്ലിം ലീഗ് ക്രൂരത ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചതായിരുന്നു അരിയിലിലെ പ്രിയ സഖാവ് വള്ളേരി മോഹനനെ. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ​ഗുരുതരാവസ്ഥയിലായ സഖാവ് 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.