Skip to main content

ഗവർണർ ആത്മപരിശോധന നടത്തണം

എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രകടനത്തിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരം പ്രതിഷേധിച്ച വിദ്യാർഥികളെ തെമ്മാടികളും ഗുണ്ടകളും എന്നാണ്‌ ഗവർണർ ആക്ഷേപിച്ചത്‌. കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും കരിങ്കൊടി പ്രകടനം കണ്ടിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനൽ എന്നുവിളിക്കുന്ന ഗവർണർ, ഒരു കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെയാണ്‌ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്തത്. മുൻകൂട്ടി പറഞ്ഞിട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധിച്ചത്‌. അതിൽ വഴിവിട്ട മാർഗം ഉണ്ടായെങ്കിൽ അത് ഗവർണർക്ക് പറയാം. ഗവർണർ ഈ രൂപത്തിലുള്ള പ്രകോപനം ആർക്കുവേണ്ടിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ ഗവർണർ തയ്യാറാകണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.