Skip to main content

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയം

ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്. അവർക്ക് ഉപദേശങ്ങളുമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏജൻസി പഠിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്കും തെറ്റായ സന്ദേശം നൽകുന്നു. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയമാണ്.

സർക്കാർ ആലോചന നടത്തിയില്ല, മുന്നൊരുക്കം നടത്തിയില്ല എന്നൊക്കെയാണ് പ്രചാരണം. ശബരിമല ഒരുക്കങ്ങൾക്കായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നു. മറ്റ് വകുപ്പ് മന്ത്രിമാരും തനതായി യോഗം ചേർന്നു. ഒക്ടോബർ 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗം ചേർന്നു. ഇതെല്ലാം മറച്ചുവെക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരിക്കാം. തീർഥാടനകാലം സുഗമമാക്കാൻ ഹൈക്കോടതി നിർദ്ദേശം കൂടി പാലിച്ചാണ് നടപടി സ്വീകരിക്കുന്നത്. ആവശ്യമായ ശുചിമുറി ഇല്ലെന്നാണ് പ്രചാരണം. സന്നിധാനത്തും പമ്പയിലുമടക്കം 2,350 ശുചിമുറികൾ സജ്ജീകരിച്ചു. ശുചീകരണവും മാലിന്യ സംസ്കരണവും ഒരുക്കി. ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ട്. റോഡുകൾ മുഴുവൻ നേരത്തെ ഒരുക്കി.

പൊലീസ് സേനയെ കാണാനില്ലെന്ന് പറയുന്നു. 2019-20 കോവിഡ്കാലത്ത് സന്നിധാനത്തടക്കം 11,415 പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ വർഷം 16,076 പൊലീസുകാരെ നിയോഗിച്ചു. ഇക്കൊല്ലം 16,118 പൊലീസുകാരുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അവരിൽനിന്ന് വിട്ടുവന്നയാൾ എന്നതു കൊണ്ട് അദ്ദേഹത്തെയും അവഹേളിക്കുന്നു. തീർഥാടകരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് തിരക്ക് കൂടിയത്. നിലവിൽ അവിടെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. കെഎസ്ആർടിസി 48,119 ട്രിപ്പുകൾ സർവീസുണ്ട്. 5,000 ചെയിൻ സർവീസും നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.