Skip to main content

കേന്ദ്ര പദ്ധതികളിലെ അഴിമതിയും ക്രമക്കേടും പുറത്തുകൊണ്ടുവന്ന സിഎജി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് പകരം മോദി മറുപടി പറയണം

സിഎജി റിപ്പോർട്ടിൽ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും സമാധാനം പറയേണ്ടതിന്‌ പകരം കേന്ദ്രസർക്കാർ റിപ്പോർട്ട്‌ തയ്യാറാക്കിയ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുകയാണ്. ചട്ടപ്രകാരം പാർലമെന്റിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ സർക്കാർ ഉത്തരം പറയേണ്ടതാണ്‌. അതിന്‌ പകരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. മോദി സർക്കാരിന്റേത്‌ ഉത്തരവാദിത്തത്തിൽ നിന്ന്‌ ഒളിച്ചോടുന്ന നയമാണ്‌. ദ്വാരക എക്‌സ്‌പ്രസ്‌ വേ, ഭാരത്‌ മാല, ആയുഷ്‌മാൻ ഭാരത്‌ തുടങ്ങിയ പദ്ധതികളിൽ നടന്ന കുംഭകോണത്തിൽ മോദി മറുപടി പറയണം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.