സംഘപരിവാർ നേതാക്കളായ ആർ വി ബാബുവും ശശികല ടീച്ചറും നയിച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കുകയും നിവേദനം ബഹുമാനപുരസരം എഴുന്നേറ്റ് നിന്ന് വാങ്ങുകയും ചെയ്തു. അക്കാര്യം ആർ വി ബാബു ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മുൻപ് ബാബു തന്നെയായിരുന്നു RSS സ്ഥാപക നേതാവായ ഗോൾവാക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സതീശന്റെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അന്നത്തെ അതേ ആവേശം R V ക്ക് ഇപ്പോഴും എപ്പോഴുമുണ്ടാകും. സംഘപരിവാർ സംഘം വിഡി യെ കണ്ട ദിവസമാണ് RSS കാരനായ ഒരാളെ സർക്കാർ അഭിഭാഷകനായി നിയമിച്ചത്. അതാവട്ടെ ലോയേഴ്‌സ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ അഭിപ്രായങ്ങളെ പുല്ലായികരുതി തള്ളി കൊണ്ടാണ് താനും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർകാരനെ ആണ് നിയമിച്ചത്. സർവകലാശാല വി സിമാരായി സംഘപരിവാർ അധ്യാപക നേതാക്കളെ ഗവർണർ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. നിയമസഭയിൽ BJP ക്ക് 3 അംഗങ്ങൾ മാത്രമാണെങ്കിലും മുപ്പത് പേരുടെ സൗകര്യങ്ങൾ ഭരണകക്ഷി ചെയ്ത് കൊടുക്കുന്നുണ്ട്.ഇതിൽ പരം സന്തോഷം R V ക്ക് BJP ഭരണത്തിൽ പോലും കിട്ടില്ല. RSS കാരനായ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് KPCC ജനറൽ സെക്രട്ടറിയെ കാണാൻ പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി ധിക്കാരമാണ്.
