Skip to main content

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി. ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഉറച്ച സ്വരമുയർത്തിയ എകെജി രാജ്യമാകെ ആദരം നേടി. സാമൂഹ്യ അതിർവരമ്പുകളെല്ലാം അപ്രസക്തമാക്കുന്ന മാനവികതയാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെ നേതൃനിരയിലാണ് എകെജിയുടെ സ്ഥാനം.
ഭ്രാന്താലയം എന്നു ആക്ഷേപിക്കപ്പെടാൻ മാത്രം തീവ്രമായി ജാതി വിവേചനവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആ ഇരുട്ടിനെ വകഞ്ഞുമാറ്റി സമത്വത്തിന്റെയും ശാസ്ത്രചിന്തയുടേയും വെളിച്ചം വിതറി കേരളത്തെ ആധുനിക സമൂഹമെന്ന നിലയിൽ പ്രകാശിപ്പിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനും വിടി ഭട്ടതിരിപ്പാടുമുൾപ്പെടെ അനവധി മഹദ് വ്യക്തിത്വങ്ങളെപ്പോലെ നവോത്ഥാന ചിന്തയുടെ വിത്തുപാകാൻ യത്നിച്ച സാമൂഹ്യപരിഷ്കർത്താവു കൂടിയാണ് സഖാവ് എകെജി. അവരോടൊപ്പം അണിനിരന്ന് യാഥാസ്ഥിതികത്വത്തെ തകർത്തെറിഞ്ഞ് അതിനു മുകളിൽ പടുത്തുയർത്തിയതാണ് ഇന്നു നാം കാണുന്ന ആധുനിക കേരളം.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ എകെജി. ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സഖാവ് നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് പിന്നീട് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂരിപക്ഷ വിധി എതിരായതിനാൽ കേസിൽ എ.കെ.ജി. പരാജയപ്പെട്ടുവെങ്കിലും അന്നത്തെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എകെജി. 1977 വരെ സഭയിലെ പ്രതിപക്ഷത്തിന്റെ ഉജ്ജ്വല വക്താവായി പാർലമെന്ററി രംഗത്തു നിറഞ്ഞു നിന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ ഉറച്ച ഭാഷയിൽ ലോകസഭയിൽ പ്രസംഗിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി. 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.