Skip to main content

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌. സര്‍വ്വേകളും, കനഗോലു തന്ത്രവും പരാജയപ്പെടുമ്പോള്‍ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ്‌ കാണാനാകുന്നത്‌. മന്ത്രി വീണാ ജോര്‍ജിന്‌ നേരെയുള്ള കെ.എസ്‌.യു ആക്രമണം ഇത്തരം വിഭ്രാന്തിയുടെ ഫലമാണ്‌. ഇതില്‍ ജനാധിപത്യ കേരളമാകെ പ്രതിഷേധിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്‌. സാധാരണക്കാരായ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ ഓടിച്ച ഇരുണ്ട കാലമായിരുന്നു യു.ഡി.എഫിന്റേത്‌. അത്‌ ഓര്‍മിപ്പിക്കുന്ന ഒരുപാട്‌ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹത്തിന്‌ മുമ്പാകെയുണ്ട്‌. തകറന്നുവീഴാറായ കെട്ടിടങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും പനിക്കുള്ള മരുന്നുപോലുമില്ലാത്ത സ്ഥിതിയുമായിരുന്നു അക്കാലത്ത്‌. അതൊന്നും കേരളം മറക്കില്ല. ആ ഇരുണ്ട കാലത്ത്‌ നിന്ന്‌ കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച്‌ ഇന്നുകാണുന്ന അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത്‌ ഇക്കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലംകൊണ്ടാണ്‌. ഈ അഞ്ച്‌ വര്‍ഷം കേരളത്തിലെ ആരോഗ്യ മേഖലയെ നയിച്ച വീണാ ജോര്‍ജിനെ ഈ നാട്ടിലെ സാധാരണക്കാരുള്‍പെടെയുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. അതിനാലാണ്‌ ആരോഗ്യ മേഖലയ്‌ക്കും വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും എന്നിട്ട്‌ അതില്‍ തെല്ലും കുറ്റബോധമില്ലാതെ നുണ പറയുകയും ചെയ്യുന്നത്‌. മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീത്ത്‌ വച്ചതിനെയും കോണ്‍ഗ്രസ്‌ നേതൃത്വം ന്യായീകരിച്ചു. ഇതിെന സമരമെന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സമരാഭാസങ്ങള്‍ അവസാനിപ്പിക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇനിയൊരു വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ്‌ ഈ അക്രമത്തിനെല്ലാം കാരണം. മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ആദ്യം വസ്‌തുതകളുടെ പിന്‍ബലമില്ലാതെ നുണ പ്രചരിപ്പിക്കുക, പിന്നെ സമരമെന്ന പേരില്‍ ആക്രമിക്കുക. ഈ ശൈലി തിരുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.