Skip to main content

ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് കേരളത്തിലും നടപ്പിലാകുന്നത്

രാജ്യത്ത് കോൺഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരും. ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പിസിസി പ്രസിഡന്റുമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി ആയിരക്കണക്കിന് പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയുടെ ഭാഗമായി മാറി.
കോൺഗ്രസിനെ പൂർണ്ണമായോ ഭാഗികമായോ വിലയ്ക്കെടുത്താണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വളർന്നിട്ടുള്ളത്. കേരളത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള തന്ത്രമതാണ്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ, മുൻ പി എസ് സി ചെയർമാൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, നിരവധി ദേശീയ- സംസ്ഥാന സംസ്ഥാന നേതാക്കന്മാർ തുടങ്ങിയവരെ ഇതിനകം തന്നെ ബിജെപി കൂറുമാറ്റിക്കഴിഞ്ഞു.
അരുണാചൽ പ്രദേശിലും ഗോവയിലും മറ്റും ചെയ്തതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്തു വാങ്ങുക എന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി കേരളത്തിൽ പരീക്ഷിക്കാൻ തുടങ്ങുന്നത്. കോൺഗ്രസായി വിജയിച്ചു വരുന്നവരെ പൂർണ്ണമായി വിലയ്ക്കെടുത്ത് ബിജെപിയാക്കി മാറ്റുക. തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് അതാണ്. ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ കാർമികത്വത്തിലാണ് ഒരു പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഒറ്റരാത്രികൊണ്ട് ബിജെപി ആയത്.
ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് നടപ്പിലാകുന്നത്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു എന്നാണ് അറിയുന്നത്. ഈ രാഷ്ട്രീയ അധാർമികതയെ കേരളം കരുതിയിരിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.