Skip to main content

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്. ബഹുവിധത്തിൽ കേരളത്തിന് അർഹമായ നികുതി വിഹിതം കേന്ദ്രം നിഷേധിക്കുന്നതിന് പുറമെയാണ് ഇരുട്ടടി പോലെയുള്ള ഈ തീരുമാനം. ബുധനാഴ്ച രാത്രി കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്തിലൂടെയാണ് കേരള വിരുദ്ധമായ ഈ തീരുമാനം സർക്കാർ അറിയുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി ഉണ്ടാവുകയാണ്. കഴിഞ്ഞദിവസമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് കേന്ദ്രം പിന്മാറ്റം ആരംഭിക്കുന്ന വാർത്ത പുറത്തുവന്നത്. മഹാത്മാഗാന്ധിയുടെ പേര് തന്നെ പദ്ധതിയിൽ നിന്നും മാറ്റുകയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ നല്ലൊരു ഭാഗം കയറ്റി വയ്ക്കുകയും ചെയ്യുകയാണ്. പ്രതിവർഷം 2000 കോടി രൂപയിലധികമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ അധികമായി ചെലവഴിക്കേണ്ടി വരിക.
കഴിഞ്ഞ നാലേമുക്കാൽ വർഷമായി പലരീതിയിൽ കേരളത്തിലെ ശ്വാസംമുട്ടിക്കുന്നത് കൂടാതെയാണ് തെരഞ്ഞെടുപ്പിന് മൂന്നുമാസം മുൻപ് ഇത്തരത്തിൽ ഒരു കടുംവെട്ട് കേന്ദ്രം നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അന്യായവുമാണ്. സർക്കാരിന്റെ അവസാന മാസങ്ങളിൽ 5900 കോടി രൂപ നിഷേധിക്കുക വഴി കേരളത്തിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളത്. ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണം. ജനങ്ങളാകെ ഒറ്റക്കെട്ടായി ഈ നടപടിയെ എതിർക്കണം.

 

കൂടുതൽ ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.