സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്. ക്ഷേമ പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളും വർധിപ്പിച്ചു. കാലാനുസൃതമായി ഇനിയും അതിൽ വർധനകളുണ്ടാവണം.
കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനും അതിലൂടെ വർഗീയശക്തികളെ അകറ്റിനിർത്താനുമുള്ള അവസരംകൂടിയാണിത്.
തദ്ദേശഭരണ സ്ഥാപപനങ്ങളെ എന്നും ശക്തിപ്പെടുത്തിയത് എൽഡിഎഫ് സർക്കാരുകളാണ്. അധികാരം താഴേത്തട്ടിലേക്ക് വിട്ടുകൊടുക്കാൻ മടിയുള്ള അവർ തെരഞ്ഞെടുക്കപ്പെട്ട ഭരണമസിതികളെ പിരിച്ചുവിട്ടിട്ടുമുണ്ട്. ജില്ലാ കൗൺസികളെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥ ഭരണമേർപ്പെടുത്തിയവരാണ് യുഡിഎഫ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിലും കടുത്ത അലംഭാവമായിരുന്നു. ഇത് പ്രാദേശികവികസനത്തിന് വലിയ തടസ്സമായിരുന്നു. ഇതിനു മാറ്റംവരുത്തിയ സർക്കാരാണ് കേരളത്തിലുള്ളത്. കെ സ്‌മാർട്ട്, ഡിജി കേരളവും ഹരിതകർമസേനയുമെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളിൽ വരുത്തിയ മുന്നേറ്റം വളരെ പ്രധാനമാണ്. ഇതിനു തുടർച്ചയുണ്ടാകണം.
പാവപ്പെട്ടവരെ ചേർത്തുപിടിച്ചും ക്ഷേമവഴികളിൽ ചരിത്രം തീർത്തു. കിഫ്‌ബി വഴി ഒരു ലക്ഷം കോടി രൂപയുടെ പശ്‌ചാത്തല വികസനമുണ്ടായി. സ്‌കൂളുകളും ആശുപത്രികളും റോഡുകളും പാലങ്ങളും എല്ലാം മികച്ചനിലയിലായി. അസാധ്യമായത് ഒന്നുമില്ല എന്ന് ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനകവാടമായി മാറിയത് അതിനാലാണ്. വർഗീയശക്തികൾക്കെതിരെയുള്ള നിലപാട് ആവർത്തിക്കണം. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചുള്ള യുഡിഎഫിന്റെ നീക്കം മതനിരപേശഷ കേരളത്തിന് വലിയ അപകടമുണ്ടാക്കും. മറു ഭാഗത്ത് തീവ്രഹിന്ദുത്വ അജണ്ഡയുമായി ആർഎസ്എസും ബിജെപി യും കേരളത്തിലെ സൗഹാർദ അന്തരീക്ഷം തന്നെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ രണ്ടിനെയും ജാഗ്രതയോടെ കാണണം.
എൽഡിഎഫ് അണിനിരത്തിയിരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വോട്ടർമാരോട് അഭ്യർഥിക്കുന്നു.
