Skip to main content

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പ്

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പാണ്. നവംബർ ഒന്നിന് നവകേരള പിറവി ദിനമായി ആചരിക്കും. പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പതിനായിരങ്ങളെ ഉൾപ്പെടുത്തി പൊതുസമ്മേളനം സംഘടിപ്പിക്കും. ഇതോടൊപ്പം കേരളത്തിലുടനീളം എല്ലാ വാർഡുകളിലും ജനകീയമായ സന്തോഷം പങ്കിടൽ നടക്കും. പ്ലക്കാഡുകൾ ഉയർത്തി പ്രകടനവും യോഗവും പായസം വിതരണവും ഒരുക്കും. നവകേരളപിറവി ദിനമായി നവംബർ ഒന്ന് ആചരിക്കും. പ്രധാന പരിപാടി നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ മേൽപ്പറഞ്ഞ പരിപാടി 31 ന് സംഘടിപ്പിക്കും.

രണ്ടാം എൽഡിഎഫ് സർക്കാരിലെ ആദ്യ മന്ത്രി സഭ യോഗത്തിലാണ് അതിദരിദ്രരെ കണ്ടെത്താൻ തീരുമാനിച്ചത്. 0.7 ശതമാനമായിരുന്നു അന്ന് നീതി ആയോഗിന്റെ കണക്ക്. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയെല്ലാം മുൻകൈ എടുത്ത് സർവേ പൂർത്തീകരിച്ചു. 64006 കുടുംബങ്ങളെന്ന കണക്കായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ശേഷം അവർക്ക് ആവശ്യമുള്ള സഹായങ്ങൾ വിവിധ വകുപ്പുകൾ ഒരുമിച്ച് ഉറപ്പാക്കി.

കേരളത്തെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാർടിയാണ്. തെരഞ്ഞെടുപ്പിൽ ജന്മിത്വം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യങ്ങൾ പ്രകടന പത്രികയായി അവതരിപ്പിച്ചു. ഇഎംഎസ് സർക്കാരാണ് ജന്മി- കുടിയാൻ സംവിധാനത്തെ ഇല്ലാതാക്കിയത്. എല്ലാവരിലേക്കും ആകാശത്തിന്റെ വെളിച്ചം എത്തിക്കുന്ന പദ്ധതികൾക്ക് 1957ൽ തന്നെ ഇടതുപക്ഷം തുടക്കമിട്ടു. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രംഗം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേരളത്തെ മെച്ചപ്പെടുത്തി. സമ്പൂർണ സാക്ഷരത-ഡിജിറ്റൽ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം, സൗജന്യ ചികിത്സ സൗകര്യങ്ങൾ ഒരുക്കൽ, ക്ഷേമ പ്രവർത്തനങ്ങൾ 62 ലക്ഷം പേരിലേക്ക് എത്തിക്കുന്ന പദ്ധതികൾക്കൊപ്പം അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു എന്നത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.

എകെജി സെന്ററിൽ എത്തിയ ചൈനീസ് പ്രതിനിധികൾ ചോദിച്ച കാര്യം ഈ നേട്ടം എങ്ങനെ നേടാനായി എന്നതാണ്. കേരളത്തിൽ നിന്ന് ഒരുപാട് തങ്ങൾക്ക് പഠിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കർണാടകയിലെ കോൺഗ്രസ്സ് മന്ത്രിയും എന്തിന് രാഹുൽ ഗാന്ധി പോലും കേരളം മോഡലിനെ അംഗീകരിക്കുന്നു. ലോകവികസന ചരിത്രത്തിലും രാഷ്ട്രീയ പഠനങ്ങളിലും ഉന്നതമായ പാഠപുസ്‌തമായി സംസ്ഥാനം മാറുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.