Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം, ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു. ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്. സിപിഐഎം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി സൗമ്യമായ പെരുമാറ്റം കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും മികച്ച ഒരു ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം.

വ്യക്തിപരമായി, സഹപ്രവർത്തകനിലുപരിയായിരുന്നു കോടിയേരിയുമായുണ്ടായിരുന്ന ബന്ധം. വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച സാഹോദര്യം പാർട്ടിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും തുടർന്നു.

പ്രിയ സഖാവിൻ്റെ മൂന്നാം ചരമവാർഷികത്തിൽ ആ ഓർമ്മകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.

 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.