Skip to main content

ജന്മി കുടുംബത്തിൽ ജനിച്ചുവെങ്കിലും ഇഎംഎസിൻ്റെ മകൾ എന്ന നിലയിൽ സാധാരണക്കാരിയായി വളർന്ന് പഠിച്ചു ഡോക്ടർ ആയി ജോലി ചെയ്തു ജീവിച്ച മാതൃകാ വ്യക്തിത്വമായിരുന്നു സഖാവ് മാലതി

സഖാവ് ഇഎംഎസിൻ്റെ മകൾ ഡോക്ടർ മാലതി ദാമോദരൻ അന്തരിച്ചു. ജന്മി കുടുംബത്തിൽ ജനിച്ചുവെങ്കിലും ഇഎംഎസിൻ്റെ മകൾ എന്ന നിലയിൽ സാധാരണക്കാരിയായി വളർന്ന് പഠിച്ചു ഡോക്ടർ ആയി ജോലി ചെയ്തു ജീവിച്ച മാതൃകാ വ്യക്തിത്വമായിരുന്നു സഖാവ് മാലതി. ഇഎംഎസിൻ്റെ മകൾ എന്ന നിലയിൽ സ്വയം വരിച്ച പരിമിതികൾക്കുള്ളിൽ നിന്നു ജീവിച്ചു. വളരെ ദീർഘകാലത്തെ സ്നേഹബന്ധമാണ് എനിക്ക് ഡോ. മാലതിയോടുണ്ടായിരുന്നത്. ഡോ. മാലതിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.