Skip to main content

മലയാളസിനിമ കണ്ട അസാധാരണ പ്രതിഭാശാലികളിൽ ഒരാളായിരുന്നു ഷാജി എൻ കരുൺ, അദ്ദേഹത്തിന് ദുഃഖം നിറഞ്ഞ ആദരാഞ്ജലി

മലയാളസിനിമ കണ്ട അസാധാരണ പ്രതിഭാശാലികളിൽ ഒരാളായിരുന്നു ഷാജി എൻ കരുൺ. അരവിന്ദന്റെ ഛായാഗ്രാഹകനായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം ക്യാമറയുടെ കണ്ണുകളിലൂടെയാണ് ലോകത്തെ കണ്ടത്. അതാണ് അമ്പതോളം സിനിമകൾക്ക് ക്യാമറ എടുത്ത ഷാജിയെ പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക് തുടങ്ങിയ ദൃശ്യപ്രധാനമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിലേക്ക് നയിച്ചത്. മലയാളസിനിമയുടെ ഖ്യാതി രാജ്യാന്തരങ്ങളിൽ എത്തിച്ച അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളോടുള്ള തന്റെ പ്രതിബദ്ധത എന്നും ഉയർത്തിപ്പിടിച്ചു. അന്തരിക്കുമ്പോൾ പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷൻ ആയിരുന്നു. ഷാജി എൻ കരുണിന് എന്റെ ദുഃഖം നിറഞ്ഞ ആദരാഞ്ജലി.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.