Skip to main content

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം

പ്രതിവർഷം കേരളത്തിന്‌ വേണ്ടത്‌ 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത്‌ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്‌. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.

നിലവിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സ്‌പിരിറ്റ്‌ വരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. മഹാരാഷ്‌ട്രയിലെ സ്പിരിറ്റ് കമ്പനികളുമായി ചർച്ച നടത്തിയോയെന്ന് ചെന്നിത്തല പറയണം.

എഥനോൾ നിർമാണ യൂണിറ്റിന്‌ അനുമതി നൽകിയത് ചർച്ചയില്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്‌. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രഹസ്യരേഖ എന്ന പേരിൽ പുറത്തുവിട്ടത്‌ 16ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ കുറിപ്പാണ്. 13 ദിവസം മുമ്പ് സർക്കാർ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്‌ എങ്ങനെയാണ് രഹസ്യരേഖയാവുന്നത്‌.

പുതിയ മദ്യക്കമ്പനികൾക്ക് അനുമതി നൽകാമെന്ന് 2022-23ലെ മദ്യനയത്തിലും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉല്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് 2023–24ലെ മദ്യനയത്തിലും പറയുന്നുണ്ട്. അതുപ്രകാരമാണ് ഒയാസിസിന്റെ അപേക്ഷ പരിഗണിച്ചത്. എഥനോൾ യൂണിറ്റ് തുടങ്ങാനായി 2023 നവംബർ 30നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ നൽകിയത്. തുടർന്ന് പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭാനുമതി നൽകി.

പാലക്കാട്‌ എഥനോൾ നിർമാണ പ്ലാന്റിനായി ഒരുതുള്ളി ഭൂഗർഭജലംപോലും എടുക്കില്ല. ഇത്‌ സർക്കാരിന്റെ ഉറപ്പാണ്‌. 2,26,000 ദശലക്ഷം ലിറ്റർ ആണ്‌ മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി. പാലക്കാട്‌ മുനിസിപ്പാലിറ്റിക്കും പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്‌, മുണ്ടൂർ, പുതുശേരി പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതിദിനം 81.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. ഒരു വർഷം 29747.5 ദശലക്ഷം ലിറ്റർ. അതായത്‌ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം. കുടിവെള്ളത്തിന്‌ പരമാവധി 96 ദശലക്ഷം ലിറ്ററാണ്‌ മലമ്പുഴ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌. 10 വർഷത്തിനിടെ ജലദൗർലഭ്യംകൊണ്ട്‌ ഡാമിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നിട്ടില്ല. കൃഷിക്ക് നൽകുന്ന വെള്ളത്തിനും ദൗർലഭ്യമില്ല. എഥനോൾ നിർമാണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ വേണ്ടത് 0.5 ദശ ലക്ഷം ലിറ്റർ മാത്രം.

മലമ്പുഴയിൽനിന്ന്‌ കിൻഫ്രയിലേക്കും പാലക്കാട്‌ ഐഐടിയിലേക്കും പ്രതിദിനം 10 ദശലക്ഷം വെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ ലൈനിൽനിന്നാണ് പ്ലാന്റിനും കുടിവെള്ളം നൽകുക. 2015 ജനുവരി 31ന് ഉമ്മൻചാണ്ടിയുടെ കാലത്താണ് കിൻഫ്രയിലേക്ക് വെള്ളം നൽകാൻ പദ്ധതി നടപ്പിലാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജപ്രചാരണങ്ങളും ആസൂത്രിതമായി തുടരുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.