Skip to main content

സഖാവ് ലെനിൻ ദിനം

ഇന്നു ലെനിൻ്റെ ചരമദിനം. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചരിത്രം നിസ്സംശയം തനിക്കും മുൻപും പിൻപും എന്നു വിശേഷിപ്പിക്കാവുന്ന വിധം ലോകത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. തുല്യതയ്ക്കും നീതിക്കുമായി ഇന്നും തുടരുന്ന പോരാട്ടങ്ങൾക്ക് ലെനിൻ്റെ ജീവിതവും ചിന്തകളും മാർഗദീപങ്ങളായി നിലകൊള്ളുന്നു.
മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ അക്ഷരാർഥത്തിൽ യാഥാർത്ഥ്യവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളർന്നു. അതു മർദ്ദിതർക്കു വെളിച്ചവും ആയുധവും പകർന്നു. അതിൻ്റെ ശക്തിയിൽ സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ അമർന്നിരുന്ന കോളനികൾ സടകുടഞ്ഞെഴുന്നേറ്റു. തുല്യതയ്ക്കും നീതിക്കുമായുള്ള പോരാട്ടങ്ങൾ എല്ലായിടത്തും പടരുകയും ലെനിൻ ലോകമാകെയുള്ള തൊഴിലാളികളുടേയും കർഷകരുടേയും സഖാവായി മാറുകയും ചെയ്തു.
ലെനിൻ്റെ സൈദ്ധാന്തിക സംഭാവനകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിത്തറ തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനോടുമുള്ള പാർടിയുടെ നിലപാടുകൾക്ക് രൂപം നൽകുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും നീതിക്കായുള്ള സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ലെനിൻ്റെ ആശയങ്ങൾ നിർണ്ണായകമാണ്. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി തുല്യതയ്ക്കായുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരാനും നമുക്ക് സാധിക്കണം. ലെനിൻ്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.