Skip to main content

എംഎൽഎയുൾപ്പടെ നടത്തിയ സാമ്പത്തിക കുറ്റകൃത്യം എഴുതിവെച്ച് മകനോടൊപ്പം ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നാണോ? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം?

കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്. ഇതിലും വലിയ നിരുത്തരവാദിത്വം വേറെ എന്തുണ്ട് ?കണ്ണൂർ മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കില്ലേ? 2021 ൽ കോൺഗ്രസ് നേതാവായ എൻ എൻ വിജയൻ അയച്ച കത്ത് വായിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നിസ്സഹായരായ ആ അച്ഛനും മകനും ജീവനൊടുക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നില്ലേ. വിജയൻ എഴുതിവെച്ച കത്തിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണന്റെ പേരിലും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം എംഎൽഎയുൾപ്പടെ നടത്തിയിരിക്കുന്നു എന്ന് എഴുതിവെച്ച് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നോ?

സിപിഐ എമ്മിന് നേരെ പടവാളുയർത്തിയ ചില മാധ്യമ വിശാരദന്മാരുടെ വിചാരണകൾ നടക്കാത്തതെന്ത് ? നിരാലംബരും ദുഃഖാർത്തരുമായ വിജയൻ്റെ കുടുംബത്തെ ആശ്വസിച്ചിക്കാൻ വീട്ടിലെത്തേണ്ട എംപി പ്രിയങ്കാ ഗാന്ധി അവിടെ എത്തിയിട്ടില്ല. എംപിയെ അങ്ങനെയിങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. വയനാട്ടിലെ ജനങ്ങളുടെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ. എംഎൽഎക്ക് ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല എത്രയും വേഗത്തിൽ രാജിവെക്കുക എന്നതാണ് മാന്യത. എംപിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട് എന്ന് അറിയുന്നു. എന്താണവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം? രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വരാത്ത ഒരു ജനപ്രതിനിധിക്ക് ആസ്ഥാനത്ത് തുടരാൻ ധാർമ്മികമായി ഒരു അവകാശവുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.