Skip to main content

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌. അതിന്റെ തെളിവാണ്‌ കൊടകര കള്ളപ്പണക്കേസും അതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും. ബിജെപിയുടെ മുൻ ഓഫീസ്‌ സെക്രട്ടറി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ്‌. ബിജെപിയുടെ പാർടി സംവിധാനം തന്നെ കള്ളപ്പണ ഇടപാടിന്‌ നേതൃത്വം കൊടുക്കുകയാണെന്നതിന്റെ തെളിവാണ്‌ ഈ സംഭവത്തിൽ കേന്ദ്ര ഏജൻസി ഇടപെടാതെ മാറി നിൽക്കുന്നത്‌.

ബിജെപിയുടെ കള്ളപ്പണ ഇടപാടിൽ പങ്കാളിയായി ചില കോൺഗ്രസ്‌ നേതാക്കളും ഉണ്ടെന്നതിന്റെ തെളിവാണ് ഷാഫിക്ക്‌ നാല്‌ കോടി നൽകിയെന്ന സുരേന്ദ്രന്റെ പ്രസ്‌താവന. നേരത്തെ ഇലക്‌ട്രറൽ ബോണ്ടിന്റെ പ്രശ്‌നം ഉയർന്നുവന്നപ്പോൾ വയനാട്ടിലെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ പങ്കാളി 170 കോടി രൂപ ബിജെപിക്ക്‌ നൽകിയ കാര്യവും പുറത്തുവന്നിട്ടുള്ളതാണ്‌. ഈ പശ്‌ചാത്തലത്തിൽ വേണം പാലക്കാട്ടേ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസ്‌ റെയ്‌ഡിനെതിരെ യുഡിഎഫ്‌ നേതാക്കൾ രംഗത്തുവന്നിരിക്കുന്നതിനെ കാണാൻ.

കള്ളപ്പണം തടയുക എന്ന സമീപനത്തോട്‌ എൽഡിഎഫിന്‌ പൂർണ യോജിപ്പാണുള്ളത്‌. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ നേതാക്കൾ അതുമായി പൂർണമായും സഹകരിച്ചത്‌. എന്നാൽ റെയ്‌ഡ്‌ വന്നതോടെ കോൺഗ്രസ്‌ നേതാക്കൾ പരിഭ്രാന്തരായത്‌ എന്തൊക്കെയൊ മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോൾ പൊലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും രംഗത്തിറങ്ങിയിരിക്കുന്നത്‌ ഭാവിയിൽ വരാനിടയുള്ള റെയ്‌ഡുകളെ തടയാനാണ്.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.