Skip to main content

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം. അതിനായി എല്ലാ ജനാധിപത്യ മതേതര കക്ഷികളേയും കൂട്ടിയോജിപ്പിച്ച് മുന്നാട്ടുപോകാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യ സംഖ്യം അത്തരത്തിലുള്ള ഒരു നീക്കമാണ്. ഒരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും അനുസരിച്ചാകും തെരഞ്ഞെടുപ്പ് സംഖ്യങ്ങളും നീക്കു പോക്കും നടത്തുക. കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ബംഗാളില്‍ ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജപ്പെടുത്തുകയെന്നതാണ് ഇടതുമുന്നണി നയം.

തമിള്‍നാട്ടില്‍ ഡിഎംകെയാണ് ഇടതുപാര്‍ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ബിജെപി വിരുദ്ധ സംഖ്യത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമാണ് ഇത് നയിക്കുന്നത്. ഇതേപോലെ വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. എന്തായാലും ബിജെപിയെ പരാജപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ഡ.

ഇഡിയേയും മറ്റ് അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. അഴിമതി ആരു നടത്തിയാലും അത് രംഗത്തുകൊണ്ടുവരികയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. അത് നേരായ മാര്‍ഗത്തിലൂടെ ആകണം. അല്ലാതെ പക്ഷപാതപരമായി ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. 23000ത്തിലധികം കേസുകള്‍ ഇഡി ഫയല്‍ ചെയ്തിട്ടും അതില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഇതുവരെ തെളിയിക്കപ്പെട്ടത്. ബംഗാളില്‍ കോടികള്‍ വെട്ടിച്ച ശാരദ നാരദ കേസുകള്‍ക്ക് ഒരു തുമ്പും ഇതുവരെ ഉണ്ടായില്ല
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.