Skip to main content

കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു

കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം. രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കേരളീയത്തെ കൂടുതല്‍ ജനകീയമാക്കി. ദിവസവും അരങ്ങേറുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും മേള സന്ദര്‍ശിക്കാനുമായി ദിവസവും ആളുകള്‍ തലസ്ഥാന നഗരിയില്‍ വന്ന് നിറയുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലാകട്ടെ വിവിധ വിഷയങ്ങളെ കുറിച്ച്, കേരളം അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖന്‍മാര്‍ പങ്കെടുത്തുകൊണ്ട് നടക്കുന്ന നിരീക്ഷണങ്ങള്‍ അഭിപ്രായങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകി വരികയാണ്. ഇത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനകീയ ഉത്സവത്തോടും കേരളത്തിന്റെ ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന സ്‌നേഹാദരവുകളുടെ പ്രതിഫലനവും കൂടിയാണ്.
എന്നാല്‍ ഇത് സഹിക്കാന്‍ പറ്റാത്ത ഒരു കൂട്ടരുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ പുരോഗതിയും ആഗ്രഹിക്കാത്ത കൂട്ടരുണ്ട്. അവരാണ് കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ഈ പ്രതിപക്ഷമാകട്ടെ ഇന്ന് കൂടുതല്‍ അസഹിഷ്ണുതയും അസ്വസ്തതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ അസ്വസ്തത പ്രതിപക്ഷ നേതാവിലൂടെയാണ് ഇപ്പോള്‍ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസ്ഥാവന നടത്തി. അത് അദ്ദേഹം ഏത് നൂറ്റാണ്ടില്‍ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പുരപ്പുറത്ത് ഉണങ്ങാനിട്ട കോണകം പോലെയാണ് ഈ ഉത്സവം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം ഇന്നും ജീവിക്കുന്നത് ആ യുഗത്തിലാണ്. ആ യുഗത്തിന്റെ ബോധവും സംസ്‌കാരങ്ങളും രീതികളുമാണ് അദ്ദേഹത്തില്‍ നിഴലിച്ചുകാണുന്നത്. ആ കാലഘട്ടത്തിന്റെ ചിന്തകളാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കാലോചിതമായി കാര്യങ്ങള്‍ നിരീക്ഷിക്കാനും ലോകത്ത് ആകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളര്‍ച്ചയും ഉയര്‍ച്ചയും മനസ്സിലാക്കാനും ശ്രമിക്കണം. കേരള സമൂഹത്തിന്റെ ആകെ മാറ്റത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി, തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ പിശക് മാറ്റി തീര്‍ക്കാന്‍ ശിലായുഗത്തിലെ ചിന്തകളില്‍ നിന്നും മാറി ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ എനിക്ക് നിരീക്ഷിക്കാന്‍ കഴിയുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.