Skip to main content

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്‌. അടിയന്തരാവസ്ഥയിൽ അത്‌ കണ്ടതാണ്‌. എന്നാൽ, ഇന്ന്‌ ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ്‌ ശ്രമം. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ  രാഷ്‌ട്രസങ്കൽപ്പത്തിന്‌ വിരുദ്ധമാണ്‌. അതിനാൽ  അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ്‌ ശ്രമം. അതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.
മതന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസർ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്‌. ലൗ ജിഹാദ്‌ പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്‌മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്‌. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത്‌ രാഷ്‌ട്രീയ അഴിമതിയാണ്‌. ഇത്‌ തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല.  തെരഞ്ഞെടുപ്പ്‌ കമീഷൻ പോലും അവരുടെ ഉപകരണമാവുന്നു.
പദവിയും പണവും ഉപയോഗിച്ച്‌ ആരെയും വിലയ്‌ക്കുവാങ്ങാമെന്നാണ്‌ ബിജെപി കരുതുന്നത്‌. അതിന്‌ വഴങ്ങാത്തവരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ എന്നിവ ഉപയോഗിച്ച്‌ വേട്ടയാടുന്നു. തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ്‌ ബിജെപി ഉയർത്തുന്നത്‌.  
മൃദുഹിന്ദുത്വംകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ്‌ തിളങ്ങുന്ന മാതൃക. അത്‌ രാജ്യത്തിന്‌ വഴികാട്ടും.

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.