ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്.
രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം. മാധ്യമങ്ങളുടെ നിലനിൽപ്പിനും അത് അത്യന്താപേക്ഷിതമാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷതയെന്നാൽ കാപട്യവും വർഗീയതയുടെ പക്ഷം ചേരലുമാണ്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് സഹകാരി സമൂഹത്തിന്റെ വിജയമാണ്. സർക്കാർ തീരുമാനങ്ങൾക്കെതിരെ കള്ളപ്രചാരണം നടത്തിയവർക്കേറ്റ തിരിച്ചടിയുമാണിത്. 2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്.
കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് കർഷകരുടെ വരുമാനമുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയും സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാര്‍ഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും, ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ കൂടി അംഗീകാരം ലഭിച്ചതോടെ ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് സഹകരണ മേഖലയുടെ വിജയമാണ്. നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ലയനം ശരിവെച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പുതന്നെ എൽഡിഎഫ് 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞു.
"ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും മുകളിലാണോ മതവിശ്വാസം. വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കാമോ. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് അഭികാമ്യമാണോ. എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഈ വിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത്.’ ഇത് 2024ലെ ചോദ്യങ്ങളാണെന്ന് തോന്നിയെന്നു വരാം.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി. പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പമാണ്, യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. ചിലര്‍ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന് പറയുന്നു.
ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണ്. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും.
സംസ്ഥാനത്ത് റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കും. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയ്യാറാക്കുന്നുണ്ട്.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള് യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്.
ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സർക്കാർ ആവിഷ്കരിച്ച ഇലക്ടോറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വൻകിട അഴിമതിയുടെ കഥ വരുന്നത്.
ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. രാഷ്ട്രീയ - സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയത്. സമാനമായ ഇടപെടലുകൾ ഇന്നും സാംസ്കാരിക രംഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.
നമ്മുടെ ചരിത്രത്തിന്റെ വളവുതിരിവുകളാകെ പരിശോധിച്ചാൽ, കാലത്തിന്റെ പുരോഗതിയിൽ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ നിര്‍ണ്ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത് എന്നു കാണാം.